Sunday, October 31, 2010

വികസന സമിതിയുടെ വിജയത്തില്‍ ആഹ്ലാദം .

  
 ദോഹ: കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വേളം പഞ്ചായത്തിലെ ശാന്തിനഗര്‍ വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനകീയ സമിതി സ്ഥാനാര്‍ഥി താര  റഹീമിന്റെ ഉജ്ജ്വല വിജയത്തില്‍ വികസന സമിതി ഖത്തര്‍ ഘടകം പ്രവര്‍ത്തകര്‍ ആഹ്ലാദം രേഖപ്പെടുത്തി. യു ഡി എഫിന്റെ കുപ്രചാരണങ്ങളെയും സാമൂഹികദ്രോഹ പ്രവര്‍ത്തനങ്ങളെയും അതിജീവിച്ചു നേടിയ വിജയം എന്ത് കൊണ്ടും തിളക്കമാര്ന്നതാനണന്നും വോട്ടര്‍ മാരുടെ രാഷ്ട്രീയ ഉദ്ബുധതയാണ് റഹീമിന്റെ വിജയത്തിന്റെ പിന്നിലെന്നും ദോഹയില്‍ ചേര്‍ന്ന പ്രവര്‍ത്തക യോഗം വിലയിരുത്തി. വികസന മുന്നണി പ്രവര്‍ത്തകരുടെ നിരവധി വാഹനങ്ങള്‍ കേടു വരുത്തിയും കൃഷി നശിപ്പിച്ചും നാടിന്റെ സ്വൈര്യ ജീവിതത്തിന്റെ ഭംഗം വരുത്തുന്ന സാമൂഹിക ദ്രോഹികള്‍ക്കും രാഷ്ട്രീയ ഭിക്ഷാംദെഹികല്‍ക്കുമുള്ള ശക്തമായ താക്കീതാണ് ജനങ്ങള്‍ നല്‍കിയിരിക്കുന്നത് . വാര്‍ഡിന്റെ സമഗ്ര പുരോഗതിക്കായി ഉത്തരവാദിത്ത ബോധത്തോടെ  പ്രവര്‍ത്തിക്കാന്‍ വികസന്‍ സമിതി പ്രതിഞ്ഞാ ബന്ധമാണ്. കക്ഷി വ്യത്യാസങ്ങല്‍ക്കതീതമായി നാടിന്റെ സമഗ്ര പുരോഗതിക്കു മുഴുവന്‍ ജനഗളുടെയും പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ കെ നാസര്‍ , കെ ടി അബ്ദുറഹ്മാന്‍ , എം അബ്ദുസ്സമദ് ,ജി കെ മൂസകുട്ടി ,കെ നസീം,  പുത്തലത്ത് അജ്മല്‍, കെ നജാഹ് , കെ സാലിം എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ കെ ടി ഷെരീഫ് അധ്യക്ഷത വഹിച്ചു.
താര റഹീമിന്റെ ഉജ്വല വിജയത്തില്‍ ഐസ് ക്രീം വിതരണം ചെയ്തു ആഹ്ലാദം പങ്കുവെക്കുന്ന ഖത്തര്‍ പ്രവര്‍ത്തകര്‍

mabrook............

ശാന്തിനഗറിലെ വോട്ട് നില


4THARA RAHIMINDOTH466
1K.K BASHEER HAJIMLUDF457
2P.M BABUCPI(M)LDF36
3RAJANBJPBJP+20
99Invalid Vote16

Breaking News.................

ശാന്തിനഗറില്‍ സംഘര്‍ഷം
ജനകീയ വികസന സമിതി പ്രകടനം യു.ഡി.എഫുകാര്‍  ആക്രമിച്ചു.
സ്ഥലത്ത് സംഘര്‍ഷാവസ്ഥ നില നില്‍\ക്കുന്നു, ശാന്തിനഗര്‍ അങ്ങാടിയിലാണ്, സം ഭവം . തോല്‍വിയില്‍ വിറളി പൂണ്ട യു.ഡി.എഫ് അക്രമം അഴിച്ചു വിടുകയാണ്.

ഇത് ചരിത്ര ജയം പാസ്.

ശാന്തിനഗറില്‍ അട്ടിമറി വിജയം നേടിയ ജനകീയ വികസന സമിതിയുടെ കരുത്തനായ സാരഥി  താര റഹീമിന്  പാസ് യു.എ.ഇ. യുടെ അഭിവാധ്യങ്ങള്‍.
യുഡിഎഫിന്റെ അക്രമ  രാഷ്ട്രീയത്തിനെതിരെ ബാലറ്റിലൂടെ പ്രതികരിച്ച ശാന്തിനഗറിലെ സമാധാനത്തെ സ്നേഹിക്കുന്ന, വികസനത്തിന്, കൊതിക്കുന്ന നല്ലവരായ നാട്ടുകാര്‍ക്ക് ഒരായിരം നന്ദി.
 ഇത് ശാന്തിനഗറിന്റെ വികസനത്തില്‍ ഒരു പുത്തനുണര്‍വ്വ് സ്രുഷ്ടിക്കും തീര്‍ച്ച.
ഇനിയെങ്കിലും യു.ഡി.എഫ്. അക്രമം വെടിഞ്ഞ് ജനവിധിയെ  അം ഗീകരിച്ച് മുന്നോട്ട് വരാന്‍ തയ്യാറാകണം .
ശാന്തിനഗറില്‍ താര റഹീമിന്  ഉജ്വല ജയം.
ബഷീര്‍ ഹാജിക്ക് ദയനീയ തോല്‍വി
യുഡിഎഫിന്റെ അക്രമ രാഷ്ട്രീയത്തിന്  ജനം ബാലറ്റിലൂടെ മറുപടി നല്‍കി.
വോട്ടര്‍ മാര്‍ക്കഭിവാദ്യങ്ങള്‍....

ഇരുളിന്റെ മറവില്‍ വികസന സമിതി പ്രവര്‍ത്തകര്‍ക്കു നേരെയുള്ള അതിക്രമം ഇന്നലെയും തുടര്‍ന്നു. കാര്‍ഷിക വിളകള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപക അക്രമമുണ്ടായി. ജി.കെ. കുഞ്ഞബ്ദുല്ലയുടെ 250 ഓളം വാഴകള്‍ അക്രമികള്‍ വെട്ടീ നശിപ്പിച്ചു. വരിക്കോളി അബ്ദുല്ലയുടെ വീടിന്റെ ഗേറ്റുകള്‍ തകര്‍ത്തു.




Saturday, October 30, 2010

സമൂഹിക ദ്രോഹികളെ നിലക്കു നിര്‍ത്തുക - പാസ്

രാത്രിയുടെ മറവില്‍ പ്രവാസികളായ ജനകീയ വികസന സമിതി പ്രവര്‍ത്തകരുടെ വീടുകളില്‍ അതിക്രമിച്ചു കയറി വാഹനങ്ങള്‍ കേടു വരുത്തിയ സംഭവത്തില്‍ പാസ്-യു.എ.ഇ. ശക്തമായി പ്രതിഷേധിച്ചു. സമൂഹിക ദ്രോഹികളെ അണികളായി കൊണ്ടു നടക്കുന്ന യു.ഡി.എഫ് നേത്രുത്വത്തിനാണ്  അക്രമത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും. തെരഞ്ഞെടുപ്പ് പ്രചരണം ജനാധിപത്യരീതിയിലായിരിക്കണം. വികസന സമിതി പ്രവര്‍ത്തകര്‍ക്കു നേരെ നിരന്തരം അക്രമം അഴിച്ചു വിട്ടല്ല തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തേണ്ടത്. സത്യത്തിന്റെയും പകലിന്റെയും വെളിച്ചത്തെ ഭയക്കുന്ന ആണത്തമില്ലാത്ത ഇരുളിന്റെ സന്തതികളെ പാലൂട്ടി വളര്‍ത്തുന്നത് നാടിന്റെ സമാധാനത്തിന്  ഭീഷണിയാണ്. യു.ഡി.എഫ് നേത്രുത്വം അവരുടെ സംരക്ഷകരാകരുത്. നാലു വോട്ടിനു വേണ്ടി നടത്തുന്ന ഇത്തരം നെറികേടുകള്‍ക്ക് ജനം ബാലറ്റിലൂടെ മറുപടി പറയും.
യോഗത്തില്‍ വരിക്കോളി അഷ്റഫ്, അരിങ്കിലോട്ട് സലീം, കല്ലുമ്മല്‍ ഗഫൂര്‍, ജാഫര്‍ മാണിക്കോത്ത്, പി.യെം. ഇഖ്ബാല്‍, അലി കൊടുമ, റബീഅ സമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വേളത്ത് കനത്ത പോളിങ്ങ്‌

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ വേളം ഡിവിഷനിലേക്കുള്ള വോട്ടെടുപ്പ് സമാപിച്ചു. ലഭ്യമായ കണക്കുകള്‍ അനുസരിച്ച് 70 ശതമാനത്തിലേറെ പേര്‍ വോട്ട് രേഖപ്പെടുത്തി. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലായി 65 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

വേളത്തേയും ജില്ലയില്‍ തിരഞ്ഞെടുപ്പ് നടന്ന മറ്റിടങ്ങളിലേയും വോട്ടെണ്ണല്‍ 31ന് നടക്കും. സംസ്ഥാനത്തെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പായിരുന്നു ഇത്.

വേളം പഞ്ചായത്തിന്റെ വാര്‍ഡ് പരിധി നിര്‍ണയത്തിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകാന്‍ വൈകിയതാണ് തിരഞ്ഞെടുപ്പ് നീളാന്‍ കാരണമായത്. സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജനം സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. ആ കേസുകളില്‍ തീര്‍പ്പുകല്പിക്കാനുള്ളതിനാലാണ് സപ്തംബറില്‍ നടക്കേണ്ട തിരഞ്ഞെടുപ്പ് ഒക്ടോബറിലേക്ക് മാറ്റിയത്. അതിനുശേഷവും വേളത്തെ തര്‍ക്കത്തില്‍ തീര്‍പ്പായില്ല. തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് മാറ്റിയത്.

തുടര്‍ന്ന് വേളം പഞ്ചായത്ത് ഉള്‍ക്കൊള്ളുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് രണ്ടുഘട്ടമായുള്ള തിരഞ്ഞെടുപ്പു വേണ്ടിവരുമെന്ന സാങ്കേതിക പ്രശ്‌നമുണ്ടായി. അതോടെ ജില്ലാ പഞ്ചായത്ത് ഡിവിഷന്റെയടക്കം തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. വേളത്തെ തിരഞ്ഞെടുപ്പിനുമുമ്പ് ജില്ലയിലെ മറ്റിടങ്ങളിലെ ഫലം പുറത്തുവന്നാല്‍ ജനവിധിയെ സ്വാധീനിക്കുമെന്ന നില വന്നപ്പോള്‍ വോട്ടെണ്ണലും മാറ്റി.

വേളം, കാവിലുമ്പാറ, മരുതോങ്കര പഞ്ചായത്തുകള്‍ മുഴുവനായും കുറ്റിയാടി, കായക്കൊടി, ആയഞ്ചേരി പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ ഭാഗികമായും കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളും തോടന്നൂര്‍ ബ്ലോക്കിലെ ഒരു വാര്‍ഡും ജില്ലാ പഞ്ചായത്ത് വേളം ഡിവിഷനില്‍പ്പെടുന്നു.

Friday, October 29, 2010

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ഇങ്ങനെ,

1. ഏഴാം വാര്‍ഡ് സ്ഥാനാര്‍ത്ഥി താരറഹീമിനെ മല്‍സരത്തില്‍ നിന്നും പിന്‍മാറണമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി.
2. ആറാം വാര്‍ഡ് സ്താനാര്‍ത്ഥി ഷഹനാസ് ടിച്ചറെ പുറത്തിറങ്ങിയാല്‍ കൊല്ലുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി വീട് വളഞ്ഞു.  ടീച്ചര്‍ക്കെതിരെ തലക്കു വെളിവില്ലാത്ത കുടിയന്മാരെ അണിനിരത്തി അസഭ്യങ്ങള്‍ പറഞ്ഞു പ്രകടനം നടത്തി.
3. വികസന സമിതിക്കെതിരെ വാറോല പുറത്തിറക്കി.
4. വികസന മുന്നണി പ്രവര്‍ത്തകര്‍ വര്‍ഗ്ഗീയ വാദികളും ഭീകര വാദികളുമാണെന്ന് വീടു വീടാന്തരം കയറി പറഞ്ഞു.
5. വികസന സമിതിയുടെ പ്രചരന വാഹനം കള്ളപ്പരാതി നല്‍കി പോലീസിനെ കൊണ്ട് പിടിപ്പിച്ചു.
6. യു.ഡി.എഫ് പോസ്റ്ററുകള്‍ അവര്‍ തന്നെ കീറി സംഘര്‍ഷത്തിന്‍ ശ്രമിച്ചു.
7. വികസന സമിതി പ്രവര്‍ത്തകരുടെ നിരവധി വാഹനങ്ങള്‍ തകര്‍ത്തു.

തീരുന്നില്ല, ഇവരുടെ നാടിനെ നന്നാക്കല്‍..............

ഇവരോ നമ്മുടെ നാട് ഭരിക്കേണ്ടത്?

ശാന്തിനഗറില്‍ യു.ഡി.എഫ്. നരനയാട്ട് നിരവധി വാഹനങ്ങള്‍ തകര്‍ത്തു.

ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ശാന്തിനഗറില്‍ യു.ഡി.എഫിന്റെ വ്യാപക അക്രമം തോല്‍വി ഭയന്ന ലീഗുകാര്‍,  ജനകീയ വികസന മുന്നണി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്കു നേരെ  വെള്ളിയാഴ്ച അര്‍ദ്ധ രാത്രിക്കു ശേശമാണ് അക്രമണ പരമ്പര ആരംഭിച്ചത്. പുത്തലത്ത് ഖാസിം, കൊടുമയില്‍ അബ്ദുറഹ്മാന്‍, അരിങ്കിലോട്ട് മജീദ് എന്നിവരുടെ കാറുകളും, ആറോളം ബൈക്കുകളുമാണ് തകര്‍ത്തത്. തോല്‍വി  ഉറപ്പാക്കിയ യു.ഡി.എഫ്. കഴിഞ്ഞ ദിവസങ്ങളില്‍ സംഘര്‍ഷമുണ്ടാക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും അതൊക്കെ പരാജയപ്പെടുകയായിരുന്നു. അതില്‍ അവസാനത്തേതാണ് ഇരുളിന്റെ മറവില്‍ അരങ്ങേറിയ ഈ വാഹനം തകര്‍ക്കല്‍ . ഇരുട്ട് ആണത്തമില്ലാത്ത ലീഗുകാരുടെ അഭയ കേന്ദ്രമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.

ശാന്തിനഗറില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ഗൂഡശ്രമം.

മദ്യ ലഹരിയില്‍ യു.ഡി.എഫുകാര്‍ അവരുടെ തന്നെ പ്രചരണ പോസ്റ്ററുകള്‍ കീറി നശിപ്പിച്ച് അത് വികസനമുന്നണി പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് ഇന്നലെ രാത്രി വികസന സമിതി പ്രവര്‍ത്തകരുടെ അവസരോചിതമായ ഇടപെടല്‍ മൂലം പൊളിഞ്ഞത്. യു.ഡി.എഫ്. പ്രവര്‍ത്തകര്‍ സ്വന്തം പോസ്റ്ററുകള്‍ നശിപ്പിക്കുന്നത് വികസന സമിതി പ്രവര്‍ത്തകര്‍ കണ്ടുപിടിച്ചപ്പോള്‍ സംഘര്‍ഷത്തിന്  ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. ശാന്തിനഗറില്‍ ശക്തമായ പോലീസ് സാന്നിധ്യമുള്ളതിനാല്‍ തെരഞ്ഞെടുപ്പിന്റെ തലേദിവസം അക്രമം അഴിച്ചു വിട്ട് ജനങ്ങളില്‍ ഭീതി പരത്തി ജനങ്ങളെ വോട്ടെടുപ്പില്‍ നിന്നകറ്റാനുള്ള ശ്രമാണ്  ഇതോടെ പരാജയപ്പെട്ടത്.

വോട്ടു രേഖപ്പെടുത്തുമ്പോള്‍ ശ്രദ്ദിക്കുക

നമ്മുടെ ഏഴാം വാര്‍ഡ് സ്ഥാനാര്‍ത്ഥി താര റഹീമിന്റെ പേര്  ബാലറ്റ് പേപ്പറില്‍ നാലാമതായി (ഏറ്റവും അവസാനതേത്) ആണ്  ഉള്ളത്. അതിനു നേരെ നമ്മുടെ വികസന ത്തിന്റെ  ചിഹ്നമായ ജീപ്പ് കാണാം.
ആറാം വാര്‍ഡ്  സ്താനാര്‍ത്ഥി കെ.പി. ഷഹനാസ് ടീച്ചറുടെ പേരും നമ്മുടെ ജീപ്പും രേഖപ്പെടുത്തിയിരിക്കുന്നത് മൂന്നാമതായിട്ടാണ്.

അങ്ങാടിയില്‍ തോറ്റതിനു അമ്മയോടോ?

ഇന്നലെ പരസ്യ പ്രചരണം അവസാനിക്കാന്‍ മിനിട്ടുകള്‍ ബാക്കി നില്‍ ക്കേ ജനകീയ വികസന സമിതിയുടെ പ്രചരണ പ്രവര്‍ ത്തനങ്ങളില്‍ ഒരു നിലക്കും ഒപ്പം എത്താന്‍ കഴിയാതെ അസൂയ മൂത്ത യു.ഡി.എഫ്. നെറികെട്ട കളി കളിച്ചു. പൊലീസില്‍ വിളിച്ച് പച്ചക്കള്ളം പറഞ്ഞ് വികസന സമിതിയുടെ പ്രചരണ വാഹനം കസ്റ്റഡിയിലെടുപ്പിച്ചു. എന്നാല്‍ വാഹനത്തില്‍ സ്ഥാനാര്‍ ത്ഥി ഉള്ളതിനാലും സത്യാവസ്ഥ പോലീസ് മനസ്സിലാക്കിയതിനാലും ഉടനെ തന്നെ വാഹനം വിട്ടയച്ചു. പ്രദേശത്തെ ഉന്നതനായ ഒരു യു.ഡി.ഫ്. നേതാവിന്റെ നിര്‍ ദ്ദേശപ്രകാരമാണ്, ഈ നെറികേട് അരങ്ങേറിയത്.
നേതാവിനോട് ഒരു വാക്ക്:- പാരവെപ്പും ചാക്കിടലും മാത്രം പോരാ സമയം കിട്ടുമ്പോള്‍ തെരഞ്ഞെടുപ്പ് ചട്ടവുമൊക്കെ ഒന്നു വായിച്ചു പ്പഠിക്ക്.

Thursday, October 28, 2010

ഇന്നു കൊട്ടിക്കലാശം

ഇന്നു കൊട്ടിക്കലാശം
വേളം പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നു വൈകുന്നേരം 3 മണിയോടെ സമാപിക്കും സം സ്ഥാനത്തൊട്ടാകെ നേരിട്റ്റ കനത്ത പരാജയം എല്‍ ഡി എഫിനെയും മൊത്തത്തില്‍ നേടിയ മുന്‍ തൂക്കാം വേളത്ത് ആവര്‍ ത്തിക്കാന്‍ സാധിക്കില്ലെന്ന കണക്കു കൂട്ടല്‍ യു.ഡി.എഫിനെയും സമ്മര്‍ ദത്തിലാഴ്ത്തിയിട്ടുണ്ട്. വട്ടക്കണ്ടിപ്പാറയില്‍ ലീഗുകാര്‍ ബോം ബു നിര്മ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച സാഹചര്യത്തില്‍ പഞ്ചായത്തിലുടനീളം കനത്ത സുരക്ഷയാണ്, ഒരുക്കിയിട്ടുള്ളത്.

കരുത്തറിയിച്ച് ജനകീയ വികസന മുന്നണി

ആദ്യ ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുരത്തു വന്നപ്പോള്‍ ജനകീയ വികസന മുന്നണിക്ക് ശ്രദ്ദേയമായ നേട്ടം നിരവധി വാര്‍ ഡുകളില്‍ വെന്നിക്കൊടി നാട്ടാന്‍ തുടക്കക്കാരായ വികസന മുന്നണിക്ക് കഴിഞ്ഞു. പലയിടങ്ങിളിലും രണ്ടാം സ്താനത്തെത്താനും കഴിഞ്ഞു. മലപ്പുറത്തെ പല വാര്‍ ഡുകളിലും തെരഞ്ഞെടുപ്പിന്‍ തലേദിവസം പണം ഒഴുകിയതിനാലാണ്, വികസന മുന്നണി പരാജയപ്പെട്ടത്.

Tuesday, October 26, 2010

തെരഞ്ഞെടുപ്പ് ഫലങ്ങള്‍

റിസള്‍ ട്ടിന്.  http://www.janakeeyam.in/ കാണുക

വട്ടക്കണ്ടിപ്പാറയില്‍ ബോംബ് സ്ഫോടനം

സ്ഫോടനം നടന്നത് ഉച്ചയ്ക്ക് ശേശം
നിര്‍മ്മാണത്തിനിടെയെന്ന് സംശയം
3 പേര്‍ ക്ക് പരിക്ക്.
അറ്റുപോയ കൈവിരലുകള്‍ സംഭവ സ്ഥലത്തു നിന്നും കണ്ടെടുത്തു.
പോലീസ് അന്വേഷണം ആരംഭിച്ചു.
കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
മൊട്ടമ്മല്‍ സൂപ്പിയുടെ ആളൊഴിഞ്ഞ പറമ്പിലാണ് സംഭവം. നിര്‍മാണത്തിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്. നെട്ടൂര്‍ സ്വദേശി തയ്യില്‍ സിദ്ദീഖ് (26), എടപ്പന കുട്ടിആലി (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്

തെരുവോരങ്ങളെ പ്രകമ്പനം കൊള്ളിച്ച് വാഹന പ്രചരണ ജാഥ.

വേളം ഗ്രാമപ്പഞ്ചായത്തില്‍ ഈ മാസം 30 നു നടക്കുന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിലെ ജനകീയ വികസന സമിതി സ്ഥാനാര്‍ത്ഥികളുടെ പ്രചരണാര്‍ത്ഥം വേളം പഞ്ചായത്തില്‍ വാഹന പ്രചരണ ജാഥ പ്രയാണമാരംഭിച്ചു. ജാഥക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണ്മൊരുക്കിയിട്ടുണ്ട്. എളവനച്ചാല്‍ പള്ളിക്കു സമീപം ഒരുക്കിയ സ്വീകരണ യോഗത്തില്‍ ടി. മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വാര്‍ഡിനെ പ്രതിനിധീകരിച്ചവര്‍ വോട്ടു ചോദിച്ചിറങ്ങാത്തത് ഒന്നിന്റെ പേരിലും വോട്ടുചോദിക്കാന്‍ അവര്‍ക്ക്  അര്‍ഹതയില്ലെന്ന് മനസ്സിലാക്കിയതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു വര്‍ഷം വാര്‍ഡിനെ പ്രതിനിധീകരിച്ചിട്ടും ഒരു തരത്തിലുള്ള ഉപകാരവും ജനങ്ങള്‍ക്ക് ചെയ്തുകൊടുക്കാന്‍ സാധിക്കാത്ത യു.ഡി.എഫിന്  ജനങ്ങളോട് വികസനത്തിന്റെ പേരില്‍ വോട്ടു പിടിക്കാന്‍ അര്‍ഹതയില്ല. വികസന മുരടിപ്പെനെതിരെയുള്ള വിധിയെഴുത്താക്കി ഈ തെരഞ്ഞെടുപ്പുനെ മാറ്റനമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാഹന പ്രചരന ജാഥ നാളെയും തുടരും

Monday, October 25, 2010

ടിച്ചര്‍ തരംഗമാകുന്നു ആറാം വാര്‍ഡില്‍ പ്രചരണം മുറുകുന്നു

വനിതാ സംവരണ വാര്‍ഡായ ചെറുകുന്നില്‍ ശക്തമായ ത്രികോണ മത്സരത്തിന്‍ കളമൊരുക്കി പ്രചരണം ചൂടു പിടിക്കുന്നു. ശക്തരായ സ്ഥാനാര്‍ത്ഥികളെ എല്ലാവരും രംഗത്തിറക്കിയതോടെ ഫലം പ്രവചനാതീതമായിരിക്കുകയാണ്. ജനകീയ വികസന സമിതിയുടെ സ്താനാര്‍ത്ഥി കെ.പി. ഷഹനാസ് ടീച്ചര്‍ രണ്ടാം ഘട്ട പര്യടനത്തിലാണ്. പഞ്ചായത്തിന്റെ ചുമതലകളെകുറിച്ച് ബോധവല്‍ക്കരിച്ചും ഇടത്-വലത് മുന്നണികളുടെ വീതം വെപ്പ് രാഷ്ട്രീയത്തെ തുറന്നു കാട്ടിയുമുള്ള പ്രചരണത്തിന്, വന്‍ സ്വീകാര്യതയാണ്, ലഭിച്ചു കൊണ്ടിരിക്കുന്നത്. ജനകീയ വികസന സമിതിയുടെ പ്രവര്‍ത്തനത്താല്‍ ഇരുമുന്നണികളും വിയര്‍ക്കുകയാണ്. സംസ്ഥാന നേതാക്കളെ പ്രചരനത്തിനിറക്കാന്‍ ഇടതു മുന്നണി തീരുമാന്ചിരിക്കുകയാണ്. അതേ സമയം ആറാം വാര്‍ഡില്‍ ജനകീയ വികസന സമിതിക്ക് നല്ല സാധ്യതയുണ്ടെന്നും വിജയിക്കുക തന്നെ ചെയ്യുമെന്നും പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ട്. ശാക്കിര്‍ പറഞ്ഞു.

Sunday, October 24, 2010

കോരിച്ചൊരിയുന്ന മഴയിലും ആവേശം കൈവിടാതെ..

തിമര്‍ ത്തു പെയ്യുന്ന മഴയെയും കൊടും തണുപ്പിനെയും ത്രുണവല്‍ക്കരിച്ചുകൊണ്ട് ജനകീയ വികസന സമിതി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ആവേശത്തിന്റെ പേമാരി പെയ്യിക്കുകയാണ്. തോരാതെ പെയ്ത മഴക്കും പ്രചരണ പ്രവര്‍ത്തനങ്ങളുടെ ആവേശത്തെ കെടുത്താനായില്ല. ഏഴാം വാര്‍ഡ് സ്ഥാനാര്‍ത്ഥി താര റഹീമിന്റെ മൂന്നാം വട്ട പ്രചരണവും അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ആറാം വാര്‍ഡ് സ്ഥാനാര്‍ത്ഥി കെ.പി. ഷഹനാസ് ടീച്ചറുടെ രണ്ടാം ഘട്ട പര്യടനം  ഇന്നലെയും തുടര്‍ന്നു. അത് ഇന്നത്തോടെ പൂര്‍ത്തിയാകും . ബ്ലോക്ക് സ്താനാര്‍ത്ഥി സി.യെം. ദാമോദരന്റെ പര്യടനവും തുടരുന്നു. മറ്റു സ്താനാര്‍ ത്ഥികളായ തറോല്‍ താഹിറ, കൊല്ലങ്കണ്ടി മുനീര്‍ , ആര്‍.പി.  ജാബിര്‍ എന്നിവരും പ്രചരണ രംഗത്ത് സജീവമായി മുന്നേറുന്നു.
ശക്തമായി പെയ്ത മഴയില്‍ പ്രചരണ പോസ്റ്ററുകള്‍ ഒലിച്ചു പോയി. മഴ തുടര്‍ന്നാല്‍ അത് പോളിങ്ങിനെ ബാധിക്കാതിരിക്കാനുള്ള പ്രവര്‍ത്തനവും നടത്തുന്നുണ്ട്.

Saturday, October 23, 2010

വിജയത്തിന്റെ ദിനങ്ങള്‍ അടുത്ത് വരുന്നു.

ഞങ്ങളുടെ പ്രതിനിധി കെ.സാലിം തയ്യറാക്കിയ രാഷ്ട്രീയ നിരീക്ഷണ റിപ്പോര്‍ട്ട്.

ജനകീയ വികസന സമിതി വന്നത് കൊണ്ട്  വലിയ നേട്ടമാണ് ഉണ്ടായത്. മുന്‍ കാലങ്ങളില്‍ കേട്ട് പരിചയം പോലുമില്ലാത്ത ഏതോ ചില മനുഷ്യന്മാരും ചുളിവ് നീരാത്ത ഖദര്‍ ധാരികളും വാര്‍ഡ്‌ മെമ്പറാവുകയും, തിരഞ്ഞെടുക്കപ്പെട്ടതിന്റെ പിറ്റേന്ന് വണ്ടി കേറുകയും ചെയ്യുന്ന സ്വഭാവമായിരുന്നു ഉണ്ടായിരുന്നത്. എനിക്കുറപ്പുണ്ട് പലര്‍ക്കും ഇപ്പോഴത്തെ വാര്‍ഡ്‌ മെമ്പര്‍ ആരാണെന്നോ അയാള്‍ എവിടത്തുകാരന്‍ ആണെന്നോ അറിയില്ല . ഏറ്റവും ചുരങ്ങിയത് പഠന സമയത്ത് സര്‍ട്ടിഫിക്കറ്റ് കളില്‍ ഒന്ന് ഒപ്പിട്ടു തരാനോ മറ്റേതെങ്കിലും തരത്തിലുള്ള സഹായത്തിനോ ഈ പറഞ്ഞ മെമ്പറെ ഒന്ന് കണ്ടു കിട്ടാന്‍ തപ്പി നടക്കണമായിരുന്നു.
ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥി നാടിന്റെ സ്വന്തം സേവകനായ താരറഹീം ആണെന്നറിഞ്ഞത് മുതല്‍ മറുപക്ഷവും അത്തരം ഒരു സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. അവിടെ തുടങ്ങുകയായിരുന്നു ജനകീയ വികസന സമിതിയുടെ വിജയം. ജനങള്‍ക്ക്   അറിയാവുന്ന  സ്ഥാനാര്‍ത്ഥിയെ മറു പക്ഷവും  നിര്‍ത്താന്‍  കാരണമായത്‌ ജനകീയ സമിതിയുടെ ഇടപെടല്‍ തന്നെ. ഇനിയും ജനകീയ സമിതിയുടെ വിജയങ്ങള്‍ തുടരാന്‍ പോകുന്നതെ ഉള്ളൂ. ഇതിലൂടെ ജനങ്ങള്‍ ജനാധിപത്യതിന്റെ ശെരിയായ ആനുകൂല്യങ്ങള്‍ മനസ്സിലാക്കാന്‍ പോകുന്നു. ഇനി ഫണ്ടുകള്‍ പഴയ പോയ ലാപ്സാവില്ല. തനിക്ക് വേണ്ടപ്പെട്ടവര്‍ക്ക് വീതം വെച്ചു കൊടുക്കുന്ന ഏര്‍പ്പാടും ഇനി നടക്കില്ല. ചിലവഴിക്കലിന്റെ കണക്ക് പറയാന്‍ താന്‍ ദൈവത്തിന്റെ മുമ്പില്‍ ബാധ്യസ്ഥാനാണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു കൂട്ടരുടെ കൈകളില്‍ നമുക്ക് വിശ്വാസമാര്‍പ്പിക്കം.  പ്രത്യക്ഷത്തിലെ ജയ പരാജയങ്ങള്‍ അല്ല ഘട്ടം ഘട്ടമായുള്ള സമൂലമായ മാറ്റം ജനങ്ങള്‍ കാണാന്‍ പോകുന്നതെ ഉള്ളൂ . ജനകീയ സമിതി അധികാര കസേരകളില്‍ ഇരുന്നുകൊണ്ടാവനമെന്നില്ല ഈ മാറ്റം. മറുപക്ഷത്തിരുന്നു ഭരണ കേന്ദ്രങ്ങളില്‍ സ്വാധീനിക്കാന്‍ കഴിയുക തന്നെ വലിയ വിജയമെന്നോര്‍ക്കുക.
കാത്തിരുന്ന് കാണാം. വിജയത്തിന്റെ ദിനങ്ങള്‍ അടുത്ത് വരുന്നു.

ഈ വാക്കുകള്‍ വിശ്വസിക്കവുന്നത് തന്നെ... സംശയമില്ല

Tuesday, October 19, 2010

ജനങ്ങള്‍ ഒരു മാറ്റത്തിനു കൊതിക്കുന്നു.

വേളം പഞ്ചായത്ത് പതിനാറാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയും രയരോത്ത് പറമ്പത്ത് അബ്ദുല്ലയുടെ മകനും യുവ പ്രാസംഗികനുമായ ആര്‍. പി. ജാബിര്‍  മനസ്സു തുറക്കുന്നു.

* താങ്കളുടെ തെരഞ്ഞെടുപ്പ് രംഗത്തെ പ്രവേശനത്തെക്കുറിച്ച് ?
= വേളം പഞ്ചായത്തില്‍ ആറ് വാര്‍ഡുകളില്‍ മല്‍സരിക്കാനാണ്  വികസന സമിതി തീരുമാനമെടുത്തത്. നമുക്ക് പ്രവര്‍ത്തകരും അനുഭാവികളുമുള്ളതിനാലാണ്  കൊയ്യൂറക്കുന്നില്‍ സ്താനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചത്. നേത്രുത്വം എന്നെയാണ് അവിടെ മല്‍സരിക്കാന്‍ ചുമതലപ്പെടുത്തിയത്. ചൊവ്വഴ്ച മുതല്‍ വാര്‍ഡില്‍ പര്യടനം ആരം ഭിച്ചു.

* ജനങ്ങളുടെ പ്രതികരണം എന്താണ്?
=വികസന സമിതി എന്നത് അവിടെ അത്ര പരിചിതമല്ല. സമിതിയെയും സ്ഥാനാര്‍ത്ഥിയെയും പരിചയപ്പെടുത്തണം എന്ന ഒരു പ്രത്യേകത നമ്മുടെ പ്രചരണത്തിനുണ്ട്. വളരെ ആവേശകരമായ പ്രതിരണമാണ് ജനങ്ങളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ ഒരു മാറ്റത്തിന്നായി കൊതിക്കുന്നു. അത് അവരുടെ സംസാരത്തില്‍ നിന്നും മനസ്സിലാകുന്നു.

*വാര്‍ഡിന്റെ നിലവിലെ അവസ്ത്ഥ എന്താണ്?
=പഞ്ചായത്തില്‍ ഭരണം മാറി മാറി വന്നിട്ടും കാര്യമായ ഒരു വികസനവും അവിടെ ഉണ്ടായിട്ടില്ല.  ഇപ്പോഴും വൈദ്യുതീകരിക്കാത്ത വീടുകളുണ്ട്. പൊട്ടി പൊളിഞ്ഞ റോഡുകള്‍, അടിസ്ഥാന സൌകര്യങ്ങള്‍ വരെ പല കുടുംബങ്ങള്‍ക്കും ഇല്ല. പഞ്ചായത്തില്‍ നിന്നും ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ച് അജ്ഞരാണ്, ഭൂരിഭാഗവും.

*ഇതിലൊരു മാറ്റം ഉണ്ടാകാന്‍ താങ്കള്ക്കു കഴിയുമോ?
=
തീര്‍ ച്ചയായും, വികസന സമിതിയുടെ അദ്വാനവും പഞ്ചായത്തിന്റെ സഹകരണവും ഒത്തു ചേര്‍ന്നാല്‍ അവിടെ ഒരു വികസന വിപ്ലവം നടത്താന്‍ സാധിക്കും .

ഇത്തവണത്തെ വോട്ട് വികസനത്തിന്.


നമുക്കും വേണ്ടേ വികസനം ?
നിങ്ങളുടെ വോട്ടുകള്‍ ജീപ്പടയാളത്തിലാകട്ടെ

തദ്ദേശസ്ഥാപനങ്ങളെ ശക്തിപ്പെടുത്തണം -സി.ആര്‍. നീലകണ്ഠന്‍

മാത്രുഭൂമി വാര്‍ത്ത
കുറ്റിയാടി: സുതാര്യവും ജനകീയവുമായ പ്രവര്‍ത്തനങ്ങള്‍ വഴി തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു. ജനകീയ വികസന സമിതി ശാന്തിനഗര്‍ കേളോത്ത് മുക്കില്‍ നടത്തിയ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ടി. മുബാറക് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വേളം ഡിവിഷന്‍ സ്ഥാനാര്‍ഥി കെ.എന്‍. സുലൈഖ, റസാഖ് പാലേരി, പപ്പന്‍ കന്നാട്ടി, സി.എം. ദാമോദരന്‍, തയ്യില്‍ ഷഫനാസ്, ടി.മുഹമ്മദ്,എം. സിദ്ദിഖ്, പി. അഷറഫ്, ടി. ശാക്കീര്‍, കെ. മജീദ് എന്നിവര്‍ സംസാരിച്ചു.

Monday, October 18, 2010

വേളം ഗ്രാമപ്പഞ്ചായത്തിലേക്ക് മത്സരരംഗത്ത് 56 പേര്‍

വേളം: വേളം ഗ്രാമപ്പഞ്ചായത്തിലെ 17 വാര്‍ഡുകളിലേക്ക് 56 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്.
ഒക്ടോബര്‍ 30നാണ് വോട്ടെടുപ്പ്.
വാര്‍ഡ്, സ്ഥാനാര്‍ഥികള്‍ ചുവടെ:
1.കാക്കുനി: കുറുവങ്ങാട്ട് കുഞ്ഞബ്ദുല്ല (മുസ്‌ലിം ലീഗ്), സി.നൗഫല്‍ (ഐ.എന്‍.എല്‍. സെക്കുലര്‍), പറമ്പത്ത് ലൈസ് (സ്വത.).
2. തീക്കുനി:കെ.സി.ഷൈനി (സിപിഎം), കാളിയത്ത് മൈമൂന (മു.ലീഗ്)
3. തൂവ്വമല: ടി.വി.മനോജന്‍ (സിപിഎം), പി.എം. കുഞ്ഞിക്കണ്ണന്‍ (കോണ്‍.), ഷാജു (ബിജെപി).
4. വലകെട്ട്: ടി.വി.കുഞ്ഞിക്കണ്ണന്‍ (കോണ്‍.), സി.എം. രവീന്ദ്രന്‍ (സിപിഐ), ശങ്കരന്‍ (ബിജെപി).
5.കാപ്പുമല: കാപ്പുമ്മല്‍ മീത്തല്‍ ഷിജി (സിപിഐ), മുയ്യോട്ടുമ്മല്‍ സൗദാബി (കേരള കോണ്‍.), സീന (ബിജെപി), നസീറ (സ്വത.)
6. ചെറുകുന്ന്: ബിജിലത (സിപിഎം), മുയ്യോട്ടുമ്മല്‍ മോളി (കോണ്‍.), കുണ്ടുവീട്ടില്‍ റീന (ബിജെപി), തയ്യില്‍ ഷഹനാസ് (ജനകീയ വികസന സമിതി).
7.ശാന്തിനഗര്‍: കെ.കെ. ബഷീര്‍ ഹാജി (മുസ്‌ലിം ലീഗ്), പി.എം. ബാബു (സിപിഎം), താരാ റഹീം (ജനകീയ വികസന സമിതി),കെ.വി.രാജന്‍ (ബിജെപി)
8. കൂളിക്കുന്ന്: എം.ഷിജിന (സിപിഎം), കുഴിവയലില്‍ ജിഷ (യുഡിഎഫ് സ്വത.), ഷിജി (ബിജെപി), റുഖിയ (സ്വത.).
9. അരമ്പോല്‍: കെ.സി. സല്‍മ (മുസ്‌ലിം ലീഗ്),മുള്ളന്‍കുന്നത്ത് ശോഭ (സിപിഎം)
10. പെരുവയല്‍: എം.പി. സുലത (സിപിഎം), തായന ബാലാമണി (കോണ്‍.), വസന്ത (ബിജെപി).
11. കുറിച്ചകം: കെ.പി.ഗോപാലന്‍ (എന്‍സിപി), കെ.സി.ബാബു (കോണ്‍.), കെ.സി.രാജു (ബിജെപി).
12. പള്ളിയത്ത്: കെ.ടി.സുമ (സിപിഐ), കെ.കെ. ഷഫീറ (മു.ലീഗ്), മുതുകുന്നുമ്മല്‍ സ്മിത (ബിജെപി),
13. ഗുളികപ്പുഴ : ടി.കണ്ണന്‍ (സിപിഎം), ജിജിഭായി (കോണ്‍.), കൈതക്കല്‍ റനീഷ്(ബിജെപി), നമ്പോടി മണ്ണില്‍ സക്കറിയ (സ്വത.).കെ.സി. യൂസഫ് (ജനകീയ വികസന സമിതി).
14. മണിമല: മലയില്‍ സുമ (സിപിഎം), മലയില്‍ സജിത (കോണ്‍.), തയ്യില്‍ നിജി (ബിജെപി), തറോല്‍ താഹിറ (ജനകീയ വികസന സമിതി).
15. പൂളക്കൂല്‍: കക്കട്ടില്‍ ഗീത (സിപിഎം), ഷാഹിന (മു.ലീഗ്), ഷാജിന (ബിജെപി), നസീമ (സ്വത.).
16. കോയ്യൂറക്കുന്ന്: കെ.എം. അശോകന്‍ (സിപിഎം), തട്ടാന്‍കണ്ടി മഹമൂദ് (മു.ലീഗ്), ബാബു (ബിജെപി), ആര്‍.പി. ജാബിര്‍ (ജനകീയ വികസന സമിതി).
17. പാലോടിക്കുന്ന്: കെ.കെ. ബാലന്‍ (സിപിഎം), എം.കാസിം (മു.ലീഗ്), മലയില്‍ ബൈജു (ബിജെപി),കെ.കെ. മുനീര്‍ (ജനകീയ വികസന സമിതി).

പ്രചരണ പൊതു സമ്മേളനം.

 
ജനകീയ വികസന സമിതി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കേളോത്ത് മുക്കില്‍ പൊതു സമ്മേളനം സംഘടിപ്പിച്ചു. കേരളത്തിലെ ജനകീയ സമരങ്ങളുടെ അമരകാരനും പരിസ്തിഥി പ്രവര്‍ത്തകനുമായ സി. ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഖാലിദ് മൂസ നദ് വി, പപ്പന്‍ കന്നാട്ടി, ടി. മുഹമ്മദ്, എം. സിദ്ദീഖ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി കെ.എന്‍. സുലൈഖ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി സി. യെം. ദാമോദരന്‍, വാര്‍ഡ് സ്ഥാനാര്‍ത്ഥികളായ താരറഹീം, ആര്‍. പി. ജാബിര്‍, കെ.പി. ഷഹനാസ് ടീച്ചര്‍, കെ.സി. യൂസഫ്, തറോല്‍ താഹിറ, കെ.കെ. മുനീര്‍, വികസന സമിതി ചെയര്‍മാന്‍ കെ.ടി. മുബാറക് തുടങ്ങിയവര്‍ സംസാരിച്ചു.


യു.ഡി.എഫ്. അക്രമികള്‍ക്ക് താക്കീതായി പ്രതിഷേധ സമ്മേളനം

വേളം പഞ്ചായത്ത് ജനകീയ വികസന സമിതി സ്ഥാനാര്‍ത്ഥി കെ.പി.ഷഹനാസ് ടീച്ചര്‍ക്ക് നേരെയുണ്ടായ വധശ്രമത്തില്‍ പ്രതിഷേധിച്ച് ശാന്തിനഗറില്‍ നടന്ന പൊതുസമ്മേളനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. എം. എം. മുഹുയുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. ശാന്തിനഗര്‍ സമാധാനത്തിനും സാഹോദര്യത്തിനും പേരുകേട്ട നാടാണ്  അതിന്  കളങ്കം വരുത്തുന്ന പ്രവര്‍ ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ക്രിമിനലുകളെ ഒറ്റപ്പെടുത്തണം എന്നദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ സൂപ്പി കുറ്റിയാടി മുഖ്യപ്രഭാഷണം നടത്തി. ഇരുളിന്റെ മറവിലല്ല വെല്ലുവിളികള്‍ ഉയരേണ്ടത്  പകല്‍ വെളിച്ചത്തിലാണ്. ജനകീയ സമിതി എന്നത് ശാന്തിനഗറില്‍ മാത്രം ഉള്ള ഒരു സംവിധാനമാല്ല. കേരളമൊട്ടാകെ പടര്‍ ന്നുകിടക്കുന്ന മാറ്റത്തിനു വേണ്ടി നിലകൊള്ളുന്നവരുടെ കൂട്ടയ്മയാണ്. അത് ഈ നാട്ടിലെ ലീഗുകാര്‍ മനസ്സിലാക്കണം . ഏഴാം വാര്‍ഡില്‍ സംഭവിക്കാനിരിക്കുന്നത് പോലെ ആറാം വാര്‍ ഡിലും യു.ഡി.എഫ് തോല്‍ വി മുന്നില്‍ കാണുന്നു. അതില്‍ വീളറി പൂണ്ട് സ്താനാര്‍ ത്ഥികളെ വ്യക്തി ഹത്യ നടത്തുകയാണ്. ഈ നിലയിലാണ് യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണമെങ്കില്‍ ഏഴാം വാറ്ഡിലെ മൂന്നാം സ്ഥാനക്കരായി അവര്‍ ക്ക് മാറേണ്ടി വരും .തലക്ക് സ്ഥിരതയില്ലാത്തവരെ കൊണ്ട് വായി തോന്നുന്നത് വിളിച്ചു പറയിക്കലല്ല രാഷ്ട്റീയ പ്രവര്‍ ത്തനം സൂപ്പി കുറ്റിയാടി പരഞ്ഞു.

തുടര്‍ന്ന് ടി. മുഹമ്മദ് സംസാരിച്ചു. എല്ലകാലവും നാട്ടില്‍ ഒരു കൂട്ടര്‍ പ്രശ്നങ്ങള്‍ സ്രുഷ്ടിക്കുകയും, സമൂഹിക വിരുദ്ദരെ നല്ല പിള്ളയാക്കാന്‍ അവരില്‍ ചിലര്‍ തന്നെ മധ്യസ്തരായി രംഗ പ്രവേശനം ചെയ്യുന്ന നാടകം കുറ കാലമായി ഇവിടെ അരങ്ങേറുന്നു. ഇന്നലെയും അതിനുള്ള ശ്രമങ്ങള്‍ ഇവിടെ നടന്നു. ചര്‍ ച്ചയും മധ്യസ്ഥതയുമൊക്കെ ഞങ്ങളൂടെ ദൌര്‍ ബല്യമാണെങ്കിലും ഇനി അത്തരം ഏര്‍ പ്പാടുകള്‍ വേണ്ടെന്നാണ്, തത്ക്കാലം ഞങ്ങളൂടെ തീരുമാനം ടി മുഹമ്മദ് പറഞ്ഞു.
തന്റെ പ്രചരണത്തെ യു,ഡി.എഫ്. എത്രത്തോളം ഭയക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നലത്തെ സംഭവങ്ങളെന്ന് ഷഹനാസ് ടീച്ചര്‍ പറഞ്ഞു.
പുത്തലത്ത് അഷ്രഫ് , മോരങ്ങാട്ട് സിദ്ദീഖ് മാസ്റ്റര്‍ , തുടങ്ങിയവര്‍ സം സാരിച്ചു. കെ.ടി. മുബാറക് സ്വാഗതം പറഞ്ഞു.
നേരത്തെ തീരുമനിച്ചപ്രതിഷേധ പ്രകടനം ഒഴിവാകുകയായിരുന്നു.

ഏഴാം വാര്‍ഡിന്റെ സ്ഥാനാര്‍ത്ഥി

സ്ഥാനാര്‍ത്ഥിയും  "സ്വന്തം" ചിഹ്നവും


നമ്മുടെ ചിഹ്നം

നിറഞ്ഞു നില്‍ക്കുന്ന പ്രചരണ ബോര്‍ഡുകള്‍

പ്രതിഷേധത്തിന്‍ തീജ്ജ്വാല

ആറാം വാര്‍ ഡ് സ്ഥാനാര്‍ ത്ഥി കെ.പി. ഷഹനാസ് ടീച്ചര്‍ ക്കു നേരെയുണ്ടായ വധഭീഷണിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ആറാം വാര്‍ ഡില്‍ വികസന സമിതി സ്റ്റുഡന്സ് വിങ്ങ് നടത്തിയ പ്രതിഷേധ പ്രകടനം



പ്രചരണക്കമ്മിറ്റി ഓഫീസ് ഉദ്ഘാടനം